MALAYALAM NADAN PATTUKAL


                       പള്ളിവാള്‌ ഭദ്രവട്ടകം
പള്ളിവാള്‌ ഭദ്രവട്ടകം കയ്യിലേന്തും തമ്പുരാട്ടി
നല്ലച്ഛന്‍ടെ തിരുമുമ്പില്‍ ചെന്നു കാളി കളിതുടങ്ങി
അങ്ങനങ്ങനെ.(2)[പള്ളിവാള്‌].
ഇനി ഞാനും മറന്നിടാം നല്ലച്ഛനും മറന്നിടും 
മറന്നീടുക സ്ത്രീധനമുതലേ വേറേയുണ്ടേ,അങ്ങനങ്ങനെ.. (2)


ഞങ്ങളുടെ പടിഞ്ഞാറു നടയില്‍ വാളാറും കല്ലറയില്‍ 
ഏഴരവട്ടി വിത്തവീടെ കിടപ്പതുണ്ടെ, അങ്ങനങ്ങനെ..(2)
അതില്‍നിന്നും അരവട്ടിവിത്ത് അകത്തൊരു സ്ത്രീധനമായ്
തരികവേണം വടക്കുംകൊല്ലം വാഴും നല്ല പൊന്നച്ഛനേ,
അങ്ങനങ്ങനെ..(2)[പള്ളിവാള്‌]


നെല്ലൊന്നും വിത്തൊന്നുമല്ല എന്നുടെ പൊന്‍മകളേ
ആ വിത്ത് അസുരവിത്ത്‌ എന്നാണ്‌ അതിന്‍ടെ പേര്,
അങ്ങനങ്ങനെ..(2) [പള്ളിവാള്‌]


കണ്ണുകൊണ്‍ട് നോക്കി നീയ് വിത്തെന്നു പറഞ്ഞാലോ-
കണ്ണിന്‍ടെ കൃഷ്ണമണിപൊട്ടി തെറിച്ചു പോകുമ്,അങ്ങനെ
നാവുകൊണ്ട് ചൊല്ലി നീയ് വിത്തെന്നു പറഞ്ഞാലോ-
നാവിന്‍ടെ കടപഴുത്ത് പറിഞ്ഞു പോകും,അങ്ങനെ
കൊണ്ടുവാ കൊണ്ടുവാ മോളെ കാളി മോളേ ശ്രീകുരുംബേ
ആ വിത്തൊന്നു മലനാട്ടില്‍ ചെന്നാല്‍ മാനുഷ്യര്‍ക്കെല്ലാം ആപത്തണെ..(3)
അങ്ങനങ്ങനെ...[പള്ളിവാള്‌](3)




     നിന്നെക്കാണാന്‍ എന്നെക്കാളും ചന്തം തോന്നും


നിന്നെക്കാണാന്‍ എന്നെക്കാളും ചന്തം തോന്നും കുഞ്ഞിപെണ്ണെ
എന്നിട്ടെന്തേ നിന്നെക്കെട്ടാന്‍ ഇന്നുവരെ വന്നില്ലാരും... (2)


ചെന്തെങ്ങാ നിറംഇല്ലേല്ലും ചെന്താമര കണ്ണില്ലേലും
മുട്ടിറങ്ങി മുടിയില്ലെലും മുല്ലമോട്ടിന്‍ പല്ലില്ലേലും ...


നിന്നെക്കാണാന്‍ എന്നെക്കാളും... (2)


കാതിലോരലലുക്കുമില്ല കഴുത്തിലാണേല്‍ മിന്നുമില്ല
കൈയ്യിലാണേല്‍ വളയുമില്ല കാലിലാണേല്‍ കൊലുസുമില്ല..


നിന്നെക്കാണാന്‍. എന്നെക്കാളും(2)..


അങ്ങനെ തന്നെപ്പോലെ മനസ്സുണ്ടല്ലോ തളിരുപോലെ മിനുപ്പുണ്ടല്ലോ
എന്നിട്ടെന്തേ നിന്നെക്കെട്ടാന്‍ ഇന്നുവരെ വന്നില്ലാരും..
നിന്നെക്കാണാന്‍ ...(2)


എന്നെക്കാണാന്‍ വരുന്നോരുക്ക് പോന്നുവേണം പണവും വേണം
പുരയാണെങ്കില്‍ മേഞ്ഞതല്ല പുരയിടവും ബോധിച്ചില്ല...
നിന്നെക്കാണാന്‍ ...


എന്നെക്കാണാന്‍ വരുന്നോരുക്ക് പോന്നുവേണം പണവും വേണം
പുരയാണെങ്കില്‍ മേഞ്ഞതല്ല പുരയിടവും ബോധിച്ചില്ല...
നിന്നെക്കാണാന്‍ ...(2)


അങ്ങനെ മണ്ണും നോക്കി പൊന്നും നോക്കി എന്നെക്കെട്ടാന്‍ വന്നില്ലേലും
ആണൊരുത്തന്‍ ആശതോന്നി എന്നെക്കാണാന്‍ വരുമൊരിക്കല്‍
ഇല്ലേലെന്താ നല്ലപെണ്ണെ അരിവാളോണ്ടു എന്‍കഴിയും
നിന്നെക്കാണാന്‍ ...


അങ്ങനെ മണ്ണും നോക്കി പൊന്നും നോക്കി എന്നെക്കെട്ടാന്‍ വന്നില്ലേലും
ആണൊരുത്തന്‍ ആശതോന്നി എന്നെക്കാണാന്‍ വരുമൊരിക്കല്‍
ഇല്ലേലെന്താ നല്ലപെണ്ണെ അരിവാളോണ്ടു ഏന്‍കഴിയും 
അരിവാളോണ്ടു ഏന്‍കഴിയും  അരിവാളോണ്ടു ഏന്‍കഴിയും 
അരിവാളോണ്ടു ഏന്‍കഴിയും 




 കുട്ടനാടന്‍ പുഞ്ചയിലെ കൊച്ചുപെണ്ണേ കുയിലാളേ


കുട്ടനാടന്‍ പുഞ്ചയിലെ കൊച്ചുപെണ്ണേ കുയിലാളേ
കൊട്ടുവേണം കുഴല്‍ വേണം കുരവവേണം
വരവേക്കാനാളുവേണം കൊടി തോരണങ്ങള്‍ വേണം
വിജയ ശ്രീലാളിതരായ് വരുന്നു
ഓ തിത്തിതാരാ തിത്തിതെയ് തിത്തെയ്-
തക തെയ്തെയ്തോ


കറുത്ത ചിറകുവെച്ചോരരയന്നക്കിളിപോലെ
കുതിച്ചു കുതിച്ചു പായും കുതിരപോലെ
തോല്‍വിയെന്തെന്നറിയാത്ത തലതാഴ്ത്താനറിയാത്ത
കാവാലം ചുണ്ടനിതാ ജയിച്ചുവന്നേ
പമ്പയിലെ പൊന്നോളങ്ങള്‍ ഓടിവന്നു പുണരുന്നു
തങ്കവെയില്‍ നെറ്റിയിന്മേല്‍ പൊട്ടുകുത്തുന്നു
തെങ്ങോലകള്‍ പൊന്നോലകള്‍ മാടിമാടി വിളിക്കുന്നു
തെന്നല്‍ വന്നു വെഞ്ചാമരം വീശിത്തരുന്നു.
ഓ തിത്തിതാരാ തിത്തിതെയ് തിത്തെയ്-
തക തെയ്തെയ്തോ


ചമ്പക്കുളം പള്ളിക്കൊരു വള്ളംകളി പെരുനാള്
അമ്പലപ്പുഴയിലൊരു ചുറ്റുവിളക്ക്
കരിമാടിക്കുട്ടനിന്നു പനിനീര്‍ക്കാവടിയാട്ടം
കാവിലമ്മയ്ക്കിന്നു രാത്രി ഗരുഡന്‍തൂക്കം
ഓ തിത്തിതാരാ തിത്തിതെയ് തിത്തെയ്-
തക തെയ്തെയ്തോ....




                                    ആലായാൽ തറ വേണം


ആലായാൽ തറ വേണം അടുത്തോരമ്പലം വേണം
ആലിന്നു ചേർന്നൊരു കുളവും വേണം (ആലായാൽ)
കുളിപ്പാനായ് കുളം വേണം കുളത്തിൽ ചെന്താമര വേണം
കുളിച്ചു ചെന്നകം പൂകാൻ ചന്ദനം വേണം (കുളിപ്പാനായ്)
(ആലായാൽ)


പൂവായാൽ മണം വേണം പൂമാനായാൽ ഗുണം വേണം (2)
പൂമാനിനിമാർകളായാലടക്കം വേണം (പൂവായാൽ)
നാടായാൽ നൃപൻ വേണം അരികിൽ മന്ത്രിമാർ വേണം (2)
നാടിന്നു ഗുണമുള്ള പ്രജകൾ വേണം (നാടായാൽ)
(ആലായാൽ)


യുദ്ധത്തിങ്കൽ രാമൻ നല്ലൂ കുലത്തിങ്കൽ സീത നല്ലൂ (2)
ഊണുറക്കമുപേക്ഷിപ്പാ‍ൻ ലക്ഷ്‌മണൻ നല്ലൂ (യുദ്ധത്തിങ്കൽ)
പടയ്‌ക്കു ഭരതൻ നല്ലൂ പറവാൻ പൈങ്കിളി നല്ലൂ (2)
പറക്കുന്ന പക്ഷികളിൽ ഗരുഢൻ നല്ലൂ (യുദ്ധത്തിങ്കൽ)
(ആലായാൽ)


മങ്ങാട്ടച്ചനു ഞായം നല്ലൂ മംഗല്യത്തിനു സ്വർണ്ണേ നല്ലൂ (2)
മങ്ങാതിരിപ്പാൻ നിലവിളക്കു നല്ലൂ (മങ്ങാട്ടച്ചനു)
പാലിയത്തച്ചനുപാ‍യം നല്ലൂ പാലിൽ പഞ്ചസാര നല്ലൂ (2)
പാരാതിരിപ്പാൻ ചില പദവി നല്ലൂ (പാലിയത്തച്ചനു)
(ആലായാൽ)



              വന്നുദിച്ചേ നിന്നുദിച്ചേ
കിഴക്കനാറ്‌ ഒതുമല തെളിയെട്ടെ
പടിഞ്ഞാറ്‌ പള്ളിപ്പീഠം തെളിയെട്ടെ
വടക്ക് മധുരക്കോട് തെളിയെട്ടെ
തെക്ക് നമ്പിക്കോട് തെളിയെട്ടെ (2)


ഏഴരനാഴിക വെളുപ്പുള്ളപ്പോള്‍
സൂര്യഭഗവാന്റെ എഴുന്നുള്ളിപ്പ്
കാര്യാന പുറം കേറി കാര്യാന പൊടിതൊടച്ച്
കാര്യാന പുറം കേറി കാര്യാന പൊടിതൊടച്ച്
ചൂര്യഭഗവാന്റെ എഴുന്നുള്ളിപ്പ്
--
വന്നുദിച്ചേ നിന്നുദിച്ചേ ആദിത്യന്‍ ഭഗവാനും
ഇന്നെന്താ ഭഗവാനും വന്നുദിക്കാനിത്ര താമസിച്ചേ... (4)


വന്നുദിച്ചേ നിന്നുദിച്ചേ ആദിത്യന്‍ ഭഗവാനും... തൈതക
ഇന്നെന്താ ഭഗവാനും വന്നുദിക്കാനിത്ര താമസിച്ചേ... (2)


മയിലുകേറാ മാമലയില്‍ മയിലാട്ടം കണ്ടു താമസിച്ചേ...
മയിലുകേറാ മാമലയില്‍ മയിലാട്ടം കണ്ടു താമസിച്ചേ...
വന്നുദിച്ചേ നിന്നുദിച്ചേ ആദിത്യന്‍ ഭഗവാനും... തൈതക
ഇന്നെന്താ ഭഗവാനും വന്നുദിക്കാനിത്ര താമസിച്ചേ...


കാളകേറാ പൊന്മലയില്‍ കാളകളി കണ്ടു താമസിച്ചേ...
കാളകേറാ പൊന്മലയില്‍ കാളകളി കണ്ടു താമസിച്ചേ...
വന്നുദിച്ചേ നിന്നുദിച്ചേ ആദിത്യന്‍ ഭഗവാനും... തൈതക
ഇന്നെന്താ ഭഗവാനും വന്നുദിക്കാനിത്ര താമസിച്ചേ...


ആടുകേറാ മാമലയില്‍ ആടുകളി കണ്ടു താമസിച്ചേ...
ആടുകേറാ മാമലയില്‍ ആടുകളി കണ്ടു താമസിച്ചേ...
വന്നുദിച്ചേ നിന്നുദിച്ചേ ആദിത്യന്‍ ഭഗവാനും... തൈതക
ഇന്നെന്താ ഭഗവാനും വന്നുദിക്കാനിത്ര താമസിച്ചേ...


കൊപ്പുകേറാ പൊന്മലയില്‍ കൊപ്പുകളി കണ്ടു താമസിച്ചേ...
കൊപ്പുകേറാ പൊന്മലയില്‍ കൊപ്പുകളി കണ്ടു താമസിച്ചേ...
വന്നുദിച്ചേ നിന്നുദിച്ചേ ആദിത്യന്‍ ഭഗവാനും... തൈതക
ഇന്നെന്താ ഭഗവാനും വന്നുദിക്കാനിത്ര താമസിച്ചേ...


കുയിലുകൂവും മാമലയില്‍ കുയിലാട്ടം കണ്ടു താമസിച്ചേ...
കുയിലുകൂവും മാമലയില്‍ കുയിലാട്ടം കണ്ടു താമസിച്ചേ...
വന്നുദിച്ചേ നിന്നുദിച്ചേ ആദിത്യന്‍ ഭഗവാനും... തൈതക
ഇന്നെന്താ ഭഗവാനും വന്നുദിക്കാനിത്ര താമസിച്ചേ...


കുതിരകേറാ പൊന്മലയില്‍ കുതിരകളി കണ്ടു താമസിച്ചേ...
കുതിരകേറാ പൊന്മലയില്‍ കുതിരകളി കണ്ടു താമസിച്ചേ...
വന്നുദിച്ചേ നിന്നുദിച്ചേ ആദിത്യന്‍ ഭഗവാനും... തൈതക
ഇന്നെന്താ ഭഗവാനും വന്നുദിക്കാനിത്ര താമസിച്ചേ...


ആനകേറാ മാമലയില്‍ ആനകളി കണ്ടു താമസിച്ചേ...
ആനകേറാ മാമലയില്‍ ആനകളി കണ്ടു താമസിച്ചേ...
ആനകേറാ മാമലയില്‍ ആനകളി കണ്ടു താമസിച്ചേ...
ആനകേറാ മാമലയില്‍ ആനകളി കണ്ടു താമസിച്ചേ...
വന്നുദിച്ചേ നിന്നുദിച്ചേ ആദിത്യന്‍ ഭഗവാനും...
ഇന്നെന്താ ഭഗവാനും വന്നുദിക്കാനിത്ര താമസിച്ചേ...

               നേരം പുലര്‍കാലെ
നേരം പുലര്‍കാലെ നേരത്തെണീറ്റവളു
മുറ്റം നാലുപുറങ്ങടിച്ചും തീര്‍ത്തേ... (2)
മുറ്റം നാലുപുറങ്ങടിച്ചും തീര്‍ത്തൊരു പെണ്ണുവള്‌
അരിതക കഞ്ഞിക്കവള് വെള്ളം കോരി... (2)
അരിതക കഞ്ഞിക്കവള് വെള്ളം കോരി നില്‍ക്കുമ്പള്
തെക്കോട്ടു നിന്നൊരു വിളിയും കേട്ടേ... (2)
ആരാണ് എവരാണ് എവിടെന്ന് വന്നവരാണ്
എന്തിനുവന്നുള്ള വിരുന്നുകാര്...
നിന്നുടെ പേര്, നിന്നുടെ പേരെന്തമോളെ...
നിന്നുടെ അപ്പനുമമ്മേം എങ്ങുപോയി...
എന്നുടെ പേര്, മുല്ലാന്നാണേട്ടോ...
കോലോത്തെ കൊച്ചുമുല്ലാന്ന് വിളിക്കും കേട്ടോ...
താനോര്‍ താനോ താനോര്‍ തന്തിനര്‍ താനോ
താനോര്‍ തന്തിനര്‍ താനോ താനോര്‍ താനോ
എന്നുടെ അപ്പനുമമ്മേം പണിക്കവര്‍ പോയേക്കാണ്
ഉച്ചയ്ക്ക് കഞ്ഞികുടിക്കാന്‍ വരുമിവിടെ... (2)
വിട്ടുള്ളപായേല്‍ നിങ്ങള് ഇരിക്കിന്‍ നിങ്ങള്
വായമേക്കാര്, തെക്കുന്നു വന്നുള്ള വിരുന്നുകാര്...
വിട്ടുള്ള പായേലവര് ഇരിന്നങ്ങനെ നോക്കുമ്പോള്
മുല്ലേടെ അപ്പനമ്മേടേം വരവും കണ്ടേ...
ആരാണ്, എവരാണ്, എവിടെന്നു വന്നവരാണ്
എന്തിനു വന്നുള്ള വിരുന്നുകാര്...
തെക്കുന്നു വന്നുള്ള വിരുന്നുകാരാണ് ഞങ്ങള്‍
മുല്ലേനെ പെണ്ണുകാ‍ണാന്‍ വന്നതാണ്... (2)
ഇവിടെന്നുമെട്ടാം പക്കം ചെക്കനും ചെക്കന്റെ കൂട്ടുകാരും
മുല്ലേനെ പെണ്ണുകാണാന്‍ വരുമിവിടെ...
അവിടുന്നുമെട്ടാം പക്കം നിങ്ങളും നിങ്ങടെ കാര്‍ന്നോന്മാരും
ഞങ്ങടെ വീടൊന്നു കണ്ടിടേണം...
അവിടുന്നും പതിനഞ്ചാം പക്കം തികഞ്ഞൊരു ഞായറാഴ്ച
മുല്ലേനെ പെണ്ണുകെട്ടാന്‍ വരുമിവിടെ... (2)
നാലുകാല് പന്തലകത്ത് തികഞ്ഞൊരു തറവാട്ടില്
മുല്ലേനെ പെണ്ണുകെട്ടാന്‍ വരുമിവിടെ... (2)
അപ്പനൊടമസ്ഥനും നാട്ടുകാരുടെ മുന്നില് വെച്ച്
മുല്ലേനെ പെണ്ണുകെട്ടി കൊണ്ടുപോകും... (2)


നേരം പുലര്‍ക്കാലേ... താനോര്‍ തന്തിനര്‍ താനോര്‍
മുല്ലേനെ പെണ്ണുകെട്ടി കൊണ്ടുപോകും.
മുല്ലേനെ പെണ്ണുകെട്ടി കൊണ്ടുപോകും.





No comments: